രാജ്യത്തെ മതസ്ഥാപനങ്ങൾക്കും തങ്ങൾക്കനഭിമതരായസംസ്ഥാനങ്ങൾക്കും സാമൂഹ്യ സംഘടനകൾക്കും അനാഥാലയങ്ങൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കിട്ടുന്ന വിദേശ സഹായങ്ങൾ തടഞ്ഞും വിമർശകരെയെല്ലാം കള്ളക്കേസുകളിൽ പെടുത്തിയും ഇന്ത്യയെ സംഘപരിവാർ വിദ്വേഷ റിപ്പബ്ലിക്കാക്കി മാറ്റുകയാണ്.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും–റെഡ് ക്രസന്റും, റെഡ് ക്രസന്റും–യൂണിടാക്കും തമ്മിലും ഏർപ്പെട്ടിരിക്കുന്ന വിവിധ കരാറുകൾ അടക്കമുള്ള മുഴുവൻ രേഖകളും വിശദാംശങ്ങളും പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
യുഎഇ റെഡ് ക്രസൻറ് അതോറിറ്റി ടീം അവരുടെ ജനറൽ സെക്രട്ടറി മുഹമ്മദ് അറ്റീഫ് അൽ ഫലാഹിയുടെ നേതൃത്വത്തിൽ എത്തിയാണ് പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർ ഉൾപ്പെടെ ലൈഫ് മിഷൻ ഭൂരഹിത ഭവനരഹിതർക്കായി സർക്കാർ നിർദ്ദേശിക്കുന്ന സ്ഥലത്ത് ഭവന സമുച്ചയം നിർമ്മിച്ച് നൽകുന്നതിന് ഉദ്ദേശിക്കുന്നുവെന്നും രേഖാമൂലം അറിയിച്ചത്